കൊവിഡ് വാക്‌സിന്‍ ആളുകളെ മുതലകളാക്കിയേക്കാമെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ
ബ്രസീല്‍ ജനതയോട് വാക്സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടില്ലെന്നും ബോള്‍സനാരോ സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചു.
കൊവിഡ് ചെറിയ ഒരു പനി മാത്രമാണെന്നതടക്കമുള്ള ബോള്‍സനാരോയുടെ ശാസ്ത്രീയ വിരുദ്ധമായ നിലപാടുകളില്‍ പ്രതിഷേധിച്ച് കൊണ്ട് രണ്ട് ആരോഗ്യ മന്ത്രിമാര്‍ രാജി വച്ചിരുന്നു. ക്യാബിനെറ്റിലെ മറ്റുള്ളവര്‍ ആരോഗ്യ വകുപ്പ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് സൈനിക ജനറലിനെ അദ്ദേഹം ആരോഗ്യ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുന്നത്.
കൊവിഡ് തീവ്രത കുറച്ചുകാണിച്ചതിനും സാമൂഹിക അകലം പാലിക്കാതിരുന്നതിലും വൻ വിമർശനങ്ങൾ നേരിട്ട ബോൾസോനാരോക്ക് ജൂലൈ 7'നാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. അന്നുമുതൽ ബ്രസീലിയയിലെ പ്രസിഡന്റ് കൊട്ടാരത്തിൽ ഐസൊലേഷനിലാണ് അദ്ദേഹം.